നിശ്ചലം പൊയ്ക
പതിയെ വിടരുന്നോരാമ്പല്‍
എത്ര ശാന്തമാണീ ശരത്ക്കാല മൂവന്തി
എത്ര ശാന്തമാണീ ശരത്ക്കാല മൂവന്തി
അന്തിചുവപ്പില്‍ ഉലയുന്നു പുഴ
ഓളങ്ങളില്‍ പുളഞ്ഞു വരാലുകള്‍
കരയില്‍ ധ്യാനത്തിലാണ് കൊറ്റി.
ഓളങ്ങളില്‍ പുളഞ്ഞു വരാലുകള്‍
കരയില്‍ ധ്യാനത്തിലാണ് കൊറ്റി.
മണല്‍ ഞൊറികളില്‍
അടര്‍ന്നു വീഴുന്നു മേഘശകലങ്ങള്‍
മുനിഞ്ഞു കത്തി ഹേമന്ത സൂര്യന്‍
അടര്‍ന്നു വീഴുന്നു മേഘശകലങ്ങള്‍
മുനിഞ്ഞു കത്തി ഹേമന്ത സൂര്യന്‍
പനയോലകള്‍ക്കിടയിലൂടെ
ചോരുന്നു വെയില്‍ത്തുള്ളികള്‍
എത്ര ദുര്‍ബ്ബലമീ മരുഭൂ ഹേമന്തം
ചോരുന്നു വെയില്‍ത്തുള്ളികള്‍
എത്ര ദുര്‍ബ്ബലമീ മരുഭൂ ഹേമന്തം
കോടമഞ്ഞിനെ വകഞ്ഞു മാറ്റൂ
പനയോലകളില്‍ മറഞ്ഞിരിക്കുന്നു
ഹേമന്ത ചന്ദ്രന്‍
പനയോലകളില്‍ മറഞ്ഞിരിക്കുന്നു
ഹേമന്ത ചന്ദ്രന്‍
ഒരു തുണ്ട് നീലാകാശം
മട്ടുപ്പാവിലൂടെ എന്റെ മുറ്റത്തേക്ക്
പൂത്തുലഞ്ഞിരിക്കുന്നു ഉഷമലരി
താഴ്വാരത്തിലേക്ക് അടര്‍ന്നു വീണ
മേഘപാളികള്‍
ഉയരങ്ങള്‍ തേടുന്നു വരയാടുകള്‍
ഉയരങ്ങള്‍ തേടുന്നു വരയാടുകള്‍
നിഴലും നിലാവും
ഇലയില്ലാ കൊമ്പിലൊരു ചിറകടി
രാഗാര്‍ദ്രം ഈ ശിശിരരാവ്
ഇലയില്ലാ കൊമ്പിലൊരു ചിറകടി
രാഗാര്‍ദ്രം ഈ ശിശിരരാവ്
മണ്ണിന്റെ ഗന്ധം
ഉന്മാദിയായ് മൂവന്തി
കന്നി വേനല്‍ മഴ
ഉന്മാദിയായ് മൂവന്തി
കന്നി വേനല്‍ മഴ
കൊയ്ത്തു പാട്ടിന്റെ ഈണം
നെല്ലോലയിലള്ളിയൊരു പുല്‍ച്ചാടി
ഈ രാവ് ശിശിര നിലാവില്‍ കുതിര്‍ന്ന് .
നെല്ലോലയിലള്ളിയൊരു പുല്‍ച്ചാടി
ഈ രാവ് ശിശിര നിലാവില്‍ കുതിര്‍ന്ന് .
നിശ്ചലം ഈ ചെറുകുളം
പതിയെ വിടരുന്നുണ്ടൊരാമ്പല്‍
ധ്യാന നിമഗ്നനായ് ശരത്ക്കാല ചന്ദ്രബിംബം
പതിയെ വിടരുന്നുണ്ടൊരാമ്പല്‍
ധ്യാന നിമഗ്നനായ് ശരത്ക്കാല ചന്ദ്രബിംബം
പനയോലത്തുമ്പില്‍ നിന്നിറ്റ് വീണു
ഒരു കുമ്പിള്‍ നിലാവ്
മണലില്‍ രാവിന്റെ പ്രണയക്കുറിപ്പുകള്‍
ഒരു കുമ്പിള്‍ നിലാവ്
മണലില്‍ രാവിന്റെ പ്രണയക്കുറിപ്പുകള്‍
സമാന്തരങ്ങളായ്
സഞ്ചരിക്കുന്ന പ്രണയചിന്തകള്‍
സായാഹ്നത്തിലെ നിഴലുകള്‍ പോലെ
സഞ്ചരിക്കുന്ന പ്രണയചിന്തകള്‍
സായാഹ്നത്തിലെ നിഴലുകള്‍ പോലെ
രാവിലേക്ക് വിരല്‍ ചൂണ്ടി
ഒരു നക്ഷത്രോദയം
പ്രണയാര്‍ദ്രയായ് ശരത്ക്കാല മൂവന്തി.
ഒരു നക്ഷത്രോദയം
പ്രണയാര്‍ദ്രയായ് ശരത്ക്കാല മൂവന്തി.
പോക്കുവെയില്‍ ചിതറി വീണ ഇടനാഴി
കിളി വാതിലിനരികെ
ചകിതയായൊരു പൂച്ചക്കുഞ്ഞു
കിളി വാതിലിനരികെ
ചകിതയായൊരു പൂച്ചക്കുഞ്ഞു
അപൂര്‍ണ്ണമാണ് ഈ കാന്‍വാസ്
ഒരു ശിശിര സന്ധ്യ കൂടി മായുന്നു.
പാരിജാത മലരുകളോ
രാവില്‍ നിന്നടര്‍ന്ന നിലാത്തുണ്ടുകളോ
എത്ര മേല്‍ പ്രണയാര്‍ദ്രമീ ശിശിര രാവ്
രാവില്‍ നിന്നടര്‍ന്ന നിലാത്തുണ്ടുകളോ
എത്ര മേല്‍ പ്രണയാര്‍ദ്രമീ ശിശിര രാവ്
തെങ്ങോലത്തുമ്പില്‍ നിന്നിറ്റു വീഴുന്നു
പകല്‍ ചുരത്തിയ വെയില്‍
ഗ്രീഷ്മത്തിന്‍ അപരാഹ്നം
പകല്‍ ചുരത്തിയ വെയില്‍
ഗ്രീഷ്മത്തിന്‍ അപരാഹ്നം
വെയില്‍ വിരിയ്ക്കുന്നു നിഴല്‍
കാറ്റിലാടുന്ന തെങ്ങോലകള്‍
വണ്ണാത്തിപുള്ളുകളുടെ കലഹം
ഒന്നോടോന്നായ് അലിയുന്ന
മേഘപാളികള്‍
മറനീക്കി തെളിയുന്നു ശരത്ക്കാല ചന്ദ്രന്‍
കാറ്റിലാടുന്ന തെങ്ങോലകള്‍
വണ്ണാത്തിപുള്ളുകളുടെ കലഹം
ഒന്നോടോന്നായ് അലിയുന്ന
മേഘപാളികള്‍
മറനീക്കി തെളിയുന്നു ശരത്ക്കാല ചന്ദ്രന്‍
ഒരിറ്റ് ചെഞ്ചായം എന്റെ മുറ്റത്തും
കിഴക്ക് മറിഞ്ഞു കിടക്കുന്നുണ്ട്
വര്‍ണ്ണങ്ങള്‍ പരന്ന ചായത്താലം
വെയില്‍ കായുന്ന ചോലമരങ്ങള്‍
ഒറ്റക്കൊമ്പിലൊരു കിളി തൂവല്‍ കുടഞ്ഞ്
ഹാ ഇതൊരു ഹേമന്തകാലം
പാതി തുറന്ന ജാലകം
വിടവിലൂടെ പറന്നിറങ്ങി നിലാത്തൂവല്‍
മുറ്റത്തെ പാരിജാതം പൂത്തുലയുന്നു.
മണലില്‍ വിരിയുന്ന
മരുഭൂ പനിനീര്‍പൂവുകള്‍
മരുക്കാറ്റിന്റെ പ്രണയചുംബനങ്ങള്‍
പനയോലത്തുമ്പിലൂടിറ്റ് വീഴുന്നു
ഒരു കൈക്കുടന്ന നിലാവ്
മണലില്‍ കവിതയെഴുതി മരുക്കാറ്റ്
നക്ഷത്രത്തിരികളെരിയുന്നു
ദീപാരാധനക്കായ് നട തുറന്നാകാശം
ധ്യാനനിമഗ്നയായ് മൂവന്തി
തൃസ്സന്ധ്യ
ധ്യാനനിരതരായ് ഇലച്ചാര്‍ത്തുകള്‍
പ്രണയം കുറുകുന്നു ചേക്കേറിയ ചില്ലകളില്‍
ഇലയ്ക്കൊപ്പം കണ്ണുപൊത്തി കളിക്കുന്ന ശലഭങ്ങള്‍
ചില്ലയിലൊളിച്ച് കിതപ്പാറ്റുന്നുണ്ട്
ആവണിക്കാറ്റ്
നിഴല്‍ തണുപ്പില്‍ വട്ടമിട്ടു
തൂവാനത്തുമ്പികള്‍
തൊടിയില്‍ പൂത്തുലയുന്നു കണ്ണാന്തളിപ്പൂക്കള്‍
ചിരപരിചിതരെന്ന പോലെ
തലയാട്ടി സൂര്യകാന്തിപ്പൂക്കള്‍
ഈ വഴിയില്‍ ഞാനെപ്പോഴോ ഉണ്ടായിരുന്നിരിക്കണം ...
ഓളങ്ങളില്‍ മുത്തമിട്ട് കാറ്റ്
പുളയുന്ന പരലിനെ
ചുംബിക്കാനൊരുങ്ങുന്നു കൊക്ക്
1, ഇല്ലിമുളയുടെ ദുഃഖം
മുരളീരവമായ്
കരിമ്പാറയുടെ സന്താപം
കന്മദമായ്
കാട്ടാറിന്‍ സങ്കടം
കാനന സംഗീതമായ്
ഏണ മൃഗത്തിന്‍ അഴല്‍
പെരുമ്പറക്കൊട്ടായ്
അലയടിക്കുന്നിവിടം മനുജനിന്‍
ഹര്‍ഷോന്മാദമായ് ......
2, ഞാറ്റുവേലയിലെ തോട്ടക്കാരന്‍
ഛേദിക്കുന്നു അഹങ്കരികളാം
തണ്ടുകളെ മുള്ളുകളെ...
3, പ്രണയം ചാഞ്ഞും ചെരിഞ്ഞും
പുല്‍ക്കൊടികളില്‍
ഗ്രീഷ്മത്തിന്‍ അപരാഹ്നനാളമായ് ....
4, പായല്‍ മൂടിയ ചെറുകുളത്തിലെ
ദുരൂഹത തേടും കുഞ്ഞിളം തെന്നല്‍
കാതോര്‍ക്കുന്നു ഓളങ്ങള്‍
മൊഴിയും രഹസ്യത്തിനായ് ..
5, തൂണിലും തുരുമ്പിലും
പുല്ലിലും കല്ലിലും
പരാശ്ശക്തിയിലും പരമാണുവിലും
കുടികൊള്ളും പ്രണയമേ
എന്റെ ഹൃദയത്തില്‍ മാത്രം നീയില്ല.....
6, മരപ്പൊത്തിലെ മരം കൊത്തിക്ക്
കാഞ്ഞിര മരത്തില്‍ കൊരുത്ത
കാക്ക പൊന്നു വേണം ......
7, തൂങ്ങും വള്ളികളില്‍ ജന്മത്തിന്‍ പുണ്യം
പടര്‍ന്ന ശാഖകളില്‍ ആത്മാവിന്‍ ദര്‍ശനം
മണ്ണിലേക്കിറങ്ങാന്‍ മടിക്കും വേരുകളില്‍
സഹനത്തിന്‍ ധാര്‍ഷ്ട്യം ....
8, ഉത്തരത്തിലെ ഗൌളിയുടെ
വിലാപം
കൈത്താങ്ങായാരുമൊപ്പമില്ലെന്ന്...
9, മഴക്കാടുകള്‍ വരളുന്നു.
എന്നിട്ടും
ആരണ്യകം പേമാരിയില്‍ വളരുന്നു....
10, പുതുമഴയില്‍ ചിറക് മുളച്ച്
ഉയിര്‍ത്തെഴുനേറ്റാ ജന്മം
ഉന്മാദത്തിന്‍ പാരമ്യത്തില്‍
ചിറകൊടിഞ്ഞ് തീനാളങ്ങളിലന്ത്യമായ്......
11, ഇരുളിനെ പുണരും സന്ധ്യയോട്
ആകാശ നീലിമയില്‍ ലയിക്കും
മേഘജാലങ്ങള്‍ മൊഴിഞ്ഞു
വിരഹാര്‍ദ്രമായൊരു പ്രണയകാവ്യം ....
12, നാണയക്കിലുക്കത്തിനിടയിലെ
ഒറ്റുകാരന്റെ വിലാപം
ഓര്‍ക്കാപ്പുറത്തെ വേനല്‍ മഴ..
13, എന്റയാത്മാവിനും
നിന്റെയുടലിനുമിടയില്‍
തകര്‍ന്നൊരു കടല്‍പ്പാലത്തിന്‍
ദൃഢത മാത്രം ....
14, കടലാഴങ്ങളില്‍ സ്നേഹം
കടഞ്ഞെടുത്തപ്പോള്‍
ഉയര്‍ന്ന മൈനാകത്തോടൊപ്പം
നിന്റെ ഹൃദയവും..........
15, അധരക്കും കോപ്പക്കുമിടയിലെ
പനീയം
എന്റെ പ്രണയം ....
16, ക്ഷണികമാം ജീവിതത്തിലിത്തിരി
പുഞ്ചിരിയാലടുത്തവന്‍ മനം
ആഹ്ലാദഭരിതാമായാലെന്‍ ജന്മം പുണ്യം ....
17, രാവിനോട് രമിച്ച ഇലകള്‍
നിലാവില്‍ കുതിര്‍ന്നിരിക്കുന്നു..
മരപ്പൊത്തുകളില്‍ ഒളിച്ചിരിക്കുന്ന
വെളിച്ചം ഉദയത്തെ കാത്തിരിക്കുന്നു.
18,തലകീഴായ് തൂങ്ങിയാടും
വവ്വാലുകള്‍ പരിഹസിക്കുന്നു
തലതിരിഞ്ഞൊരീ ഭൂമിയെ നോക്കി...
19, ചേക്കേറാനൊരിടം തേടിയ
ചക്രവാക പക്ഷികള്‍
ചക്രവാതത്തില്‍പെട്ടുഴലുന്നു..
20, ശലഭ ജീവിതത്തിന്റെ
ഊടും പാവും നെയ്യുന്നു
രാപകലില്ലാതെ ചിലന്തികള്‍ ...
21, മായുന്ന പകലിനും
പരക്കുന്ന ഇരുളിനുമിടയില്‍
ഒരു സൂര്യന്‍ ...
22, പൌര്‍ണ്ണമി ഇത്തിരി നേരം
അവനി തന്‍ തണലില്‍
പൌര്‍ണ്ണമിയിലെ അമവാസിയായ്...
23, തീരത്തെ ആശ്ലേഷിക്കാനെത്തും
തിരകളുടെ പ്രണയം
ചക്രവാളത്തിനോട്........
24, ഇരുളിനെ ഭേദിച്ചും വെളിച്ചമെത്തും
അഴലില്‍ ഉഴലാത്ത പ്രത്യാശതന്‍
രശ്മി പോല്‍
25, പകലിന്റെ നഷ്ടം ഇരുളില്‍ തേടിയപ്പോള്‍
തമസ്സല്ലാതൊന്നും
നേടിയില്ല..
26, പുഴയിലെ ഓളങ്ങളിലും
കാറ്റിന്റെ മര്‍മരത്തിലും
നിലാവിന്റെ ആര്‍ദ്രതയിലും
പൂവിന്റെ മൃദുലതയിലും
സാന്ദ്രമായ പ്രണയം ഹൃദയം തേടുന്നു....
26, ഇലക്കീറിലൊരുരുള
മോക്ഷം കാത്ത് ആത്മാക്കള്‍
പുളിമരത്തിലെ കാകനെ തിരയുന്നു..
ഓര്‍ക്കാന്‍
മരണശേഷം സ്മാരകശിലകള്‍ .
പൌര്‍ണ്ണമിയൊരു കരിമ്പടമണിയിച്ചു
കാര്‍മേഘത്തില്‍ നിന്നും കടമെടുത്ത്..
29 നീര്‍പോളകള്‍ മയങ്ങും
നീരാഴത്തിലെ നീരജം
നീരദ നിര്‍മാല്യം ..
30 മച്ചിന്‍ പുറത്തെ വേട്ടാളന്റെ കൂട്ടില്‍
വഴി തെറ്റിയൊരു മിന്നാമിനുങ്ങ്
ദിശയറിയാന്‍ ഇരുട്ടിനെ പരതുന്നു....
31 ഇരുളിന്റെ അനീതിയില്‍
മുറുമുറുക്കുന്ന ചീവീടുകള്‍ക്ക്
പകലിന്റെ മാന്യതയില്‍ രോഷം ..........
32 പ്രണയം
ആത്മരോദനത്തോടെ പടിയിറങ്ങുന്നു
പാതയോരത്ത് പൂത്തുലഞ്ഞ ശവനാറിപൂക്കള്‍
33
വല്മീകത്തിലൊളിച്ച
പ്രണയം
വേനല്‍ മഴയില്‍ കുതിര്‍ന്നൊലിച്ചു..
34. മരച്ചില്ലകളില്‍ നൃത്തം വെക്കുന്നു
അപരാഹ്നത്തിന്‍ ഉന്മത്ത നാളങ്ങള്‍
ഒളിക്കനൊരിടം തേടുന്നു നിഴലുകള്‍
35 മരപൊത്തുകളിലൊളിച്ച ഇരുള്‍
മിന്നാമിനുങ്ങിനെ തേടുന്നു
ദിശയറിയാന്‍
..36 കുടമുല്ലകള്‍ പൂക്കുന്നു
പുതുമണ്ണിന്‍ സൌരഭ്യവുമായെത്തിയ
വേനല്‍ മഴയില്‍ .
37 വെയില്‍ മരങ്ങള്‍ക്കിടയിലെ നാളങ്ങള്‍
കാറ്റിന്റെ സഞ്ചാര സരണികളില്‍ വ്യതിചലിച്ച് നിഴലുകള്‍ ..
38 പോക്കുവെയിലുരുകിയൊഴുകുന്നു
ഓളങ്ങളില്‍
പരല്‍ മീനുകള്‍ക്ക് കസവുചേലയുമായ്.
39 കതിരുകളോട് യാത്ര മൊഴിയുമായ്
വയല്‍ പൂക്കള്‍ വിതുമ്പുന്നു..
കൊയ്ത്തുകാലം വിരഹാര്‍ദ്രം .
40 കവരങ്ങളില്‍ മയങ്ങിയ ഇരുളിനെ
തുയിലുണര്‍ത്തി
ചോലയില്‍ മുങ്ങി നിവര്‍ന്ന കാറ്റ്..
41 ശിഖിരങ്ങള്‍ക്കടിയിലെ ഇലപ്പച്ചകള്‍
ഇനിയും തേടുന്നു
ശിശിരം പൊഴിക്കുമൊരിളം കാറ്റിനെ
42 നിന്നേയും കാത്തു നിന്നയെന്റെ
പ്രണയം
പൊട്ടിച്ചിതറി വേലിപ്പടര്‍പ്പിലെ കുന്നിമണികളായ്..
43 ഇറ്റുവീഴുന്നു ശോണാശ്രുക്കള്‍ ഓളങ്ങളില്‍
പിടയുന്നു അസ്തമയസൂര്യന്‍
ഇരുളിന്റെ കരങ്ങളില്‍ .
.
44 തണല്‍ മരങ്ങള്‍ക്കിടയിലൂടെ
പോക്കുവെയില്‍ തളര്‍ന്നു വീഴുന്നു.
.
നീളുന്ന നിഴലുകള്‍ മണ്ണോടലിയുന്നു...
45 സൂര്യന്‍ മറയുന്നു കടലില്‍
പോക്കുവെയില്‍ തളര്‍ന്നു വീഴുന്നു.
.
നീളുന്ന നിഴലുകള്‍ മണ്ണോടലിയുന്നു...
45 സൂര്യന്‍ മറയുന്നു കടലില്‍
ഇരുളണയുന്നു രാവില്‍
ചേക്കേറാനൊരു ചില്ല തേടുന്നു പകല്‍
46 ഭ്രമണപഥത്തിലുഴറി വീഴുന്നു
നാളങ്ങളില്‍ ഭ്രമിച്ച
ഈയാം പാറ്റകള്‍
47 പ്രണയം
പ്രണാമത്തിലേക്കുള്ള
ആത്മാവിന്റെ പ്രയാണം
48 പുതുമഴയില്‍ ചിറകുമുളച്ചുയരുന്നു
ഓര്‍മകളില്‍ അലയുന്ന ചിതലുകള്‍
മൌനവത്മീകം കുതിര്‍ന്നു വീഴുന്നു
49 ഓര്‍മകള്‍
മറവിയുടെ മാറാലയില്‍ വിതുമ്പുന്നു
കൊക്കൂണില്‍ സുഷുപ്തിയിലൊരു പുഴു...
50 കിനാവ് നഷ്ടപെട്ടതില്‍ വ്യഥയോടെ
നിദ്ര വിട പറയുന്നു
ഉറക്കം സ്വപ്നം കണ്ട് ഞാനിവിടെ...
46 ഭ്രമണപഥത്തിലുഴറി വീഴുന്നു
നാളങ്ങളില്‍ ഭ്രമിച്ച
ഈയാം പാറ്റകള്‍
47 പ്രണയം
പ്രണാമത്തിലേക്കുള്ള
ആത്മാവിന്റെ പ്രയാണം
48 പുതുമഴയില്‍ ചിറകുമുളച്ചുയരുന്നു
ഓര്‍മകളില്‍ അലയുന്ന ചിതലുകള്‍
മൌനവത്മീകം കുതിര്‍ന്നു വീഴുന്നു
49 ഓര്‍മകള്‍
മറവിയുടെ മാറാലയില്‍ വിതുമ്പുന്നു
കൊക്കൂണില്‍ സുഷുപ്തിയിലൊരു പുഴു...
50 കിനാവ് നഷ്ടപെട്ടതില്‍ വ്യഥയോടെ
നിദ്ര വിട പറയുന്നു
ഉറക്കം സ്വപ്നം കണ്ട് ഞാനിവിടെ...
51 സൂര്യജപമാലയുരുട്ടുന്നു
ഭൂമി പ്രണവമന്ത്രവുമായ്പുലരിമുതല് സന്ധ്യയോളം ....
52 മധ്യാഹ്ന സൂര്യന്‍
നിഴലുകളെനിക്കന്യംകാല്പ്പാദത്തിനടിയില് വിതുമ്പുന്നു മണ്‍തരികള്‍ ....
53 അര്‍ധ നിമീലിത മിഴികളോടെ
പ്രണയാഞ്ജലി
ഓളങ്ങളിലൊഴുകുന്നു
അരയന്ന മിഥുനങ്ങള്‍ ...
54 വെയില്‍ മരങ്ങള്‍ക്കിടയില്‍
വാടിയ നിഴലുകള്‍ തളര്‍ന്നു വീഴുന്നു
ഓര്‍മകള്‍ക്ക് ഉയിര്‍ത്തെഴുന്നെല്‍പ്പ്.....
55 കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കുമിടയില്‍
കല്പ്പാന്തദൂരം
56 ഇമകളടച്ച് തുറക്കും മാത്രയില്‍
ഓടിയകലുന്നു രാപ്പകലുകള്‍
കടിഞ്ഞാണില്ലാത്ത അശ്വങ്ങള്‍ .
വാടിയ നിഴലുകള്‍ തളര്‍ന്നു വീഴുന്നു
ഓര്‍മകള്‍ക്ക് ഉയിര്‍ത്തെഴുന്നെല്‍പ്പ്.....
55 കനത്ത രാത്രികള്‍ക്കും
വിളറിയ പകലുകള്‍ക്കുമിടയില്‍
കല്പ്പാന്തദൂരം
56 ഇമകളടച്ച് തുറക്കും മാത്രയില്‍
ഓടിയകലുന്നു രാപ്പകലുകള്‍
കടിഞ്ഞാണില്ലാത്ത അശ്വങ്ങള്‍ .
57 ഒരോട്ടുരുളി കമഴ്ന്നു വീണു
പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ശരത്ക്കാല സായന്തനം ..
58 സൂചിയുടെ ഇടര്‍ച്ചയില്‍
കാലത്തിന്റെ തുടര്‍ച്ച പ്രകൃതി നിലക്കാത്ത ഘടികാരം .
59. നന്തുണിയുടെ തേങ്ങലില്‍
മച്ചകത്തിന്റെ നിശ്ശബ്ദത
കടമെടുത്തൊരു തെക്കന്‍ കാറ്റ്..
60 ആത്മാക്കളുടെ വിതുമ്പലുകള്‍
മൌനവത്മീകത്തിലലിഞ്ഞ്
സ്മാരകശിലകള്‍
60 ആത്മാക്കളുടെ വിതുമ്പലുകള്‍
മൌനവത്മീകത്തിലലിഞ്ഞ്
സ്മാരകശിലകള്‍
61 പൂത്തുലഞ്ഞ ഗുല്‍മോഹര്‍
ഉള്ളിലാളുന്ന എന്റെ പ്രണയത്തിനൊപ്പം
വേനല്‍ സൂര്യന്‍ ജ്വലിക്കുന്നു
ഉള്ളിലാളുന്ന എന്റെ പ്രണയത്തിനൊപ്പം
വേനല്‍ സൂര്യന്‍ ജ്വലിക്കുന്നു
62 വേനലില്‍ ഉള്ളം വിങ്ങി ഭൂമി
അഗ്നിയായാളുന്നുചുവപ്പു വാകകള്‍ പൂത്തുലഞ്ഞു.
63 വിണ്ണിനും മണ്ണിനുമിടയില്‍
തൂങ്ങും മഴനൂലുകള്‍
മോക്ഷം കിട്ടാതലയുമാത്മാക്കള്‍
64 മരുക്കാറ്റിന്റെ സരണികളില്‍
വ്യതിചലിക്കുന്ന മണ്‍കൂനകള്‍ മുഖാവരണമില്ലാതെ വിതുമ്പുന്നു മരുഭൂമി...
65 മോഹങ്ങള്‍ക്കും
മോഹഭംഗങ്ങള്‍ക്കുമിടയില്‍
തലവരയുടെ തെളിച്ചം
66 വെളുത്തക്കടലാസിനും
വിരല്‍ത്തുമ്പിനുമിടയില്‍
അക്ഷരങ്ങളൊഴുകുന്നു മഷിക്കറുപ്പായ്
67 ഇറയത്തിറ്റ് വീണൊരു മുത്ത്
മഴനൂലില്‍ നിന്നടര്‍ന്നു
വഴിതെറ്റി വന്നൊരു കാറ്റ്..
67 ഇറയത്തിറ്റ് വീണൊരു മുത്ത്
മഴനൂലില്‍ നിന്നടര്‍ന്നു
വഴിതെറ്റി വന്നൊരു കാറ്റ്..
68 കാറ്റുലച്ച പ്രണയമായ് പെയ്തിറങ്ങി
നീ ചില്ലകളില്‍ മയങ്ങിയ
മഴനീര്‍ക്കണങ്ങള്‍ക്കൊപ്പം
69 വെയിലുണ്ട് മയങ്ങുന്നു
അപരാഹ്നനിഴലുകള്‍
ഇലകളോട് രമിക്കുന്നു കാറ്റ്
70 കാവുതീണ്ടുന്നു കോമരങ്ങള്‍
..
വിത്തു വിതറി വിഷക്കാറ്റ്
നാഗത്താന്മാരുടെ വെളിപാടുകള്‍
71 പോക്കുവെയില്‍ ഉരുക്കുന്നു പൊന്‍ താലി
മൂവന്തി നെയ്യുന്നു ചെഞ്ചേല
രാവിനു മാംഗല്യം
72 ഇടറുന്ന സമയസൂചി
അടരുന്നു നിമിഷങ്ങള്‍
തുടരുന്നീ കാലചക്രം .
69 വെയിലുണ്ട് മയങ്ങുന്നു
അപരാഹ്നനിഴലുകള്‍
ഇലകളോട് രമിക്കുന്നു കാറ്റ്
70 കാവുതീണ്ടുന്നു കോമരങ്ങള്‍
..
വിത്തു വിതറി വിഷക്കാറ്റ്
നാഗത്താന്മാരുടെ വെളിപാടുകള്‍
71 പോക്കുവെയില്‍ ഉരുക്കുന്നു പൊന്‍ താലി
മൂവന്തി നെയ്യുന്നു ചെഞ്ചേല
രാവിനു മാംഗല്യം
72 ഇടറുന്ന സമയസൂചി
അടരുന്നു നിമിഷങ്ങള്‍
തുടരുന്നീ കാലചക്രം .
73 ശംഖിലൊളിച്ച സാഗരരാഗം
കടലാഴങ്ങള്‍ മൊഴിയുന്ന
നിഗൂഢതകള്‍
74 പൂതലിച്ച മച്ചകം
ക്ലാവ് പിടിച്ച ഓട്ടുമൂളിവിണ്ട തിണ്ണയിലാരെയോ കാത്ത്..
75 ഉണ്ണിക്കരികെ നന്തുണി മീട്ടി
നാവൂര്‍ പാടുന്നൊരു പുള്ളോത്തിഉമ്മറത്തിണ്ണയില് സായൂജ്യമടഞ്ഞൊരു മുത്തശ്ശി .
76 ഈസോപ്പ് കഥകളുമായ് മരുക്കാറ്റ്
ഈന്തപ്പനത്തണലില്‍ മയങ്ങുന്നുഒട്ടകകൂട്ടങ്ങള്
77 മലമടക്കിലലയുന്ന മേഘങ്ങള്‍
മേടുകളില്‍ മേയുന്നു മേഷങ്ങള്‍ വിദൂരതയിലൊരു മുരളീനാദം
78 ഇരുട്ടിനെ തേടിയൊരു നിശാശലഭം
വഴിയറിയാതുഴലുന്നു വഴിവിളക്കിനു താഴെ...
79 ചുവടുകള്‍ പിഴച്ച് നിഴലാട്ടങ്ങള്‍
തിരശ്ശീലക്കിപ്പുറം വിഷണ്ണനായ് പാവക്കൂത്തുകാരന്‍
80
കാറ്റിനെ പുണരാന്‍
തിരിനാളത്തിന്റെ വെമ്പല്‍
സന്ധ്യാവന്ദനം .
തിരിനാളത്തിന്റെ വെമ്പല്‍
സന്ധ്യാവന്ദനം .
81
തിമിരമെടുത്ത മിഴിയുമായ്
ഒരമ്മ ഇടവഴിയില്‍ തിരയുന്നു
ഇളം പാദമുദ്രകള്‍
ഒരമ്മ ഇടവഴിയില്‍ തിരയുന്നു
ഇളം പാദമുദ്രകള്‍
82 ഉലയുമോളങ്ങള്‍ മൊഴിയുന്നു
നീരാഴത്തിലുഴലുന്ന
ആത്മാവിന്‍ രോദനം
നീരാഴത്തിലുഴലുന്ന
ആത്മാവിന്‍ രോദനം
83 മങ്ങിയത്താളുകളിലെ
മഷിയടയാളങ്ങള്‍
കാലം കോറിയ ഓര്‍മകള്‍
മഷിയടയാളങ്ങള്‍
കാലം കോറിയ ഓര്‍മകള്‍
83 ഉള് താപത്തില്‍
വിറക്കുന്ന സ്വപ്നം മിഴിയിലുടക്കി നില്ക്കുന്നു
84 പുളിനത്തെ
പുണര്‍ന്ന് നിഴലും നിലാവും
പ്രണയകാവ്യമെഴുതുന്നു.
പുണര്‍ന്ന് നിഴലും നിലാവും
പ്രണയകാവ്യമെഴുതുന്നു.
85
മഴനൂലുകളില്‍ തൂങ്ങും
വേനല്‍ സ്വപ്നങ്ങള്‍
പ്രവാസത്തിന്‍ കുടീരം തേടുന്നു.
86 മണല്‍ക്കൂനകളിന്‍
ശിരോവസ്ത്രമഴിഞ്ഞ് വീഴുന്നു
മരുക്കാറ്റിന്റെയാശ്ലേഷത്തില്‍ ...
87 മുഖപടമഴിച്ച് കത്തിരിക്കുന്നു
മണലാരണ്യം
രാവില്‍ രമിക്കാനെത്തും നിലാവിനെ....
88 മണലില്‍ കാറ്റിന്റെ പ്രണയം
പൂത്തുലയുന്നു
മരുഭൂ പനിനീര്‍പുഷ്പങ്ങളായ്..
89 രാവിനെ വേള്‍ക്കാന്‍
ചെഞ്ചേലയുടുത്ത
സന്ധ്യ ചാര്‍ത്തുന്നു നിലാകളഭം
90 സൂര്യന്‍ കൈവെടിഞ്ഞ
സന്ധ്യക്ക്
നിലാപുടവയുമായ് ചന്ദ്രന്‍
91 കാത്തിരുന്ന കാമുകന്‍
കാണാമറയത്തൊളിക്കുമ്പോള്‍
വിരഹാര്‍ദ്രയായ് മൂവന്തി..
92 ഇരുളില്‍ രമിക്കാന്‍
നിലാകമ്പളവുമായെത്തുന്നു
പുഴയില്‍ മുങ്ങിക്കുളിച്ച നിറതിങ്കള്‍
93 ഇലകളോട് രമിച്ച
അപരാഹ്ന നാളങ്ങള്‍
മരച്ചില്ലയിലൂടുതിര്‍ന്ന് വീഴുന്നു
94 പോക്കുവെയിലടര്‍ത്തിയ
പകലിന്‍ വ്യഥകള്‍
നിഴലായലിയുന്നു മണ്ണില്‍
വേനല്‍ സ്വപ്നങ്ങള്‍
പ്രവാസത്തിന്‍ കുടീരം തേടുന്നു.
86 മണല്‍ക്കൂനകളിന്‍
ശിരോവസ്ത്രമഴിഞ്ഞ് വീഴുന്നു
മരുക്കാറ്റിന്റെയാശ്ലേഷത്തില്‍ ...
87 മുഖപടമഴിച്ച് കത്തിരിക്കുന്നു
മണലാരണ്യം
രാവില്‍ രമിക്കാനെത്തും നിലാവിനെ....
88 മണലില്‍ കാറ്റിന്റെ പ്രണയം
പൂത്തുലയുന്നു
മരുഭൂ പനിനീര്‍പുഷ്പങ്ങളായ്..
89 രാവിനെ വേള്‍ക്കാന്‍
ചെഞ്ചേലയുടുത്ത
സന്ധ്യ ചാര്‍ത്തുന്നു നിലാകളഭം
90 സൂര്യന്‍ കൈവെടിഞ്ഞ
സന്ധ്യക്ക്
നിലാപുടവയുമായ് ചന്ദ്രന്‍
91 കാത്തിരുന്ന കാമുകന്‍
കാണാമറയത്തൊളിക്കുമ്പോള്‍
വിരഹാര്‍ദ്രയായ് മൂവന്തി..
92 ഇരുളില്‍ രമിക്കാന്‍
നിലാകമ്പളവുമായെത്തുന്നു
പുഴയില്‍ മുങ്ങിക്കുളിച്ച നിറതിങ്കള്‍
93 ഇലകളോട് രമിച്ച
അപരാഹ്ന നാളങ്ങള്‍
മരച്ചില്ലയിലൂടുതിര്‍ന്ന് വീഴുന്നു
94 പോക്കുവെയിലടര്‍ത്തിയ
പകലിന്‍ വ്യഥകള്‍
നിഴലായലിയുന്നു മണ്ണില്‍
95 രാവിലേക്ക്
പകലിന്‍ പടിയിറക്കം
അലയാന്‍ മറന്ന് സന്ധ്യാഭ്രം
96 കത്തിയമര്‍ന്ന കനലുമായ്
രാവിന്‍ ചില്ലയില്‍ ചേക്കേറുന്നു പകല്‍
ശ്രാവണസന്ധ്യ
പകലിന് പടിയിറക്കം
അലയാന്‍ മറന്ന് സന്ധ്യാഭ്രം
96 കത്തിയമര്‍ന്ന കനലുമായ്
രാവിന്‍ ചില്ലയില്‍ ചേക്കേറുന്നു പകല്‍
ശ്രാവണസന്ധ്യ
97 കുങ്കുമം കുടഞ്ഞ്
അസ്തമനത്തിലേക്ക്
പറക്കുന്നൊരു പകല്‍ക്കിളി..
98 പകല്‍ പൊരുളിന്‍
തിരശ്ശീല വകഞ്ഞെത്തുന്നു
വെയില്‍ പക്ഷി..
99 വേപഥുവോടെ കരിന്തിരിയാളുന്നു
കാറ്റില്‍ പകച്ചൊരു മണ്‍ ചിമിഴ്
പതറിയ എന്റെ മനസ്സു പോലെ....
100 എന്റെ ഉള്‍താപത്തില്‍
ഉരുകുന്നു
നിന്റെ മിഴികളിന്‍ നിസ്സംഗത
101 മൈലാഞ്ചിയിലകള്‍ അടരുന്നു
കുന്തിരിക്കം പുകയുന്നു
കാറ്റിലാടുന്നൊരു വെള്ളത്തുണി
102 അരയാല്‍ വേരുകള്‍ പിണയുന്നു
സര്‍പ്പക്കാവിന്‍ മൌനമുടച്ച്
ഇണപാമ്പുകളുടെ സീല്‍ക്കാരം .
103 വരണ്ട മണ്ണ്.
കാതോര്‍ക്കുന്നൊരു മഴത്താളം
പിളരാന്‍ വെമ്പും ബീജങ്ങള്‍
104 മരുയാത്രികന്‍ കാണുന്നു
അകലത്തല്ലാതെ മരുപ്പച്ച
ഒരു മായാമരീചിക...
105 പിന്നേയും രാമഴ
തോരാതെ പെയ്തു നിന്നെന്‍
നഷ്ട സ്മൃതികളില്‍ ...
106 മേഘക്കുടിലില്‍ വിരുന്നുണ്ണുന്നു സൂര്യന്‍
വെയില്‍ കാത്ത
പതിറ്റടിപ്പൂക്കള്‍ വിരിയാന്‍ മറന്നു...
106 മേഘം നിവര്‍ത്തിയ
തണല്‍ പായയില്‍
മയങ്ങുന്നു മഴവെയില്‍
അസ്തമനത്തിലേക്ക്
പറക്കുന്നൊരു പകല്‍ക്കിളി..
98 പകല്‍ പൊരുളിന്‍
തിരശ്ശീല വകഞ്ഞെത്തുന്നു
വെയില്‍ പക്ഷി..
99 വേപഥുവോടെ കരിന്തിരിയാളുന്നു
കാറ്റില്‍ പകച്ചൊരു മണ്‍ ചിമിഴ്
പതറിയ എന്റെ മനസ്സു പോലെ....
100 എന്റെ ഉള്‍താപത്തില്‍
ഉരുകുന്നു
നിന്റെ മിഴികളിന്‍ നിസ്സംഗത
101 മൈലാഞ്ചിയിലകള്‍ അടരുന്നു
കുന്തിരിക്കം പുകയുന്നു
കാറ്റിലാടുന്നൊരു വെള്ളത്തുണി
102 അരയാല്‍ വേരുകള്‍ പിണയുന്നു
സര്‍പ്പക്കാവിന്‍ മൌനമുടച്ച്
ഇണപാമ്പുകളുടെ സീല്‍ക്കാരം .
103 വരണ്ട മണ്ണ്.
കാതോര്‍ക്കുന്നൊരു മഴത്താളം
പിളരാന്‍ വെമ്പും ബീജങ്ങള്‍
104 മരുയാത്രികന്‍ കാണുന്നു
അകലത്തല്ലാതെ മരുപ്പച്ച
ഒരു മായാമരീചിക...
105 പിന്നേയും രാമഴ
തോരാതെ പെയ്തു നിന്നെന്‍
നഷ്ട സ്മൃതികളില്‍ ...
106 മേഘക്കുടിലില്‍ വിരുന്നുണ്ണുന്നു സൂര്യന്‍
വെയില്‍ കാത്ത
പതിറ്റടിപ്പൂക്കള്‍ വിരിയാന്‍ മറന്നു...
106 മേഘം നിവര്‍ത്തിയ
തണല്‍ പായയില്‍
മയങ്ങുന്നു മഴവെയില്‍
107 ചക്രവാളത്തെ നമിക്കുന്നു സൂര്യന്‍
ഇമകളടച്ച് ധ്യാനനിമഗ്നരായ് ഇലകള്‍
പ്രകൃതിക്ക് പ്രണാമം
108 മഞ്ഞുപൊയ്കയെയാശ്ലേഷിച്ച്
ഇളം നിലാവ്
ഇളം നിലാവ്
ഉന്മത്തയാകുന്നു രാവ്..
109 എഴുതിയതിനെ തിരുത്തുവാനായ്
അണയുന്നോരോ തിരമാലയും അക്ഷരതെറ്റുകളിലുടക്കിയ കടല്‍ പ്രണയം
110 പടിയിറങ്ങുന്നു പോക്കുവെയില്‍
വിതുമ്പലോടെ വിട ചൊല്ലുന്നു
നാലുമണിപ്പൂക്കള്‍ ...ക്ഷണികമീ പ്രണയം .....
111
ഇലച്ചാര്‍ത്തിലൂടിറ്റ് വീഴുന്നു
മഴനീര്‍ മുത്തുകള്‍
തേങ്ങലോടെ പടിയിറങ്ങുന്നു തെക്കന്‍ കാറ്റ്
112 കടലില്‍ മറയുന്നു സൂര്യന്‍
രാവിനെ മോഹിപ്പിക്കാനെത്തുന്നു
മലമടക്കിലുദിച്ച നിറതിങ്കള്‍ ...
113 പോക്കുവെയിലുരുക്കുന്ന താലിയില്‍
വജ്രം പതിപ്പിക്കുന്നു നക്ഷത്രങ്ങള്‍
രാവിനു മാംഗല്യം ...
114 സന്ധ്യയണിയുന്നു മൈലാഞ്ചി
വെള്ളിപ്പുടവയുമായെത്തുന്നു നിലാവ്
ഇരുളിനു മിന്നുകെട്ട്
115 അമ്പിളിക്കിണ്ണത്തില്‍ കഞ്ഞിയുമായ്
നിലാവ്
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് മാമൂട്ട്....
116 വിരഹിണി മൂവന്തി
നെറ്റിയില്‍ പടര്‍ന്ന സിന്ദൂരം
പടിയിറങ്ങുന്നു സൂര്യന്‍ ..
117 പ്രവാസത്തിന്‍ കനവുകള്‍ക്ക്
ചിന്തേരിടുന്നു
ഉഷ്ണം രാകിയ ചിന്തകള്‍
മഴനീര്‍ മുത്തുകള്‍
തേങ്ങലോടെ പടിയിറങ്ങുന്നു തെക്കന്‍ കാറ്റ്
112 കടലില്‍ മറയുന്നു സൂര്യന്‍
രാവിനെ മോഹിപ്പിക്കാനെത്തുന്നു
മലമടക്കിലുദിച്ച നിറതിങ്കള്‍ ...
113 പോക്കുവെയിലുരുക്കുന്ന താലിയില്‍
വജ്രം പതിപ്പിക്കുന്നു നക്ഷത്രങ്ങള്‍
രാവിനു മാംഗല്യം ...
114 സന്ധ്യയണിയുന്നു മൈലാഞ്ചി
വെള്ളിപ്പുടവയുമായെത്തുന്നു നിലാവ്
ഇരുളിനു മിന്നുകെട്ട്
115 അമ്പിളിക്കിണ്ണത്തില്‍ കഞ്ഞിയുമായ്
നിലാവ്
നക്ഷത്രക്കുഞ്ഞുങ്ങള്‍ക്ക് മാമൂട്ട്....
116 വിരഹിണി മൂവന്തി
നെറ്റിയില്‍ പടര്‍ന്ന സിന്ദൂരം
പടിയിറങ്ങുന്നു സൂര്യന്‍ ..
117 പ്രവാസത്തിന്‍ കനവുകള്‍ക്ക്
ചിന്തേരിടുന്നു
ഉഷ്ണം രാകിയ ചിന്തകള്‍
118 കടലെഴുതുന്ന
പ്രണയക്കുറിപ്പുകള്‍ കരയെ പുണരുന്നു തിരമാലകള്‍ .
119
കടലില്‍ പെയ്യുന്ന മഴ
അലകള്‍ നെയ്യുന്ന
ചേലയുടെ ഊടും പാവും
120 കരിയിലകളില്‍ താളമിട്ട
കാറ്റിനൊപ്പം നൃത്തമാടുന്നു
മഴത്തുള്ളികള്‍
121 ഇടവഴിയിലെ മുളം കൂട്ടില്‍
കാറ്റിന്റെ തേങ്ങല്‍ ..
നെഞ്ചിടിപ്പില്‍ പതറുന്നു ഇളം പാദങ്ങള്‍ .
അലകള്‍ നെയ്യുന്ന
ചേലയുടെ ഊടും പാവും
120 കരിയിലകളില്‍ താളമിട്ട
കാറ്റിനൊപ്പം നൃത്തമാടുന്നു
മഴത്തുള്ളികള്‍
121 ഇടവഴിയിലെ മുളം കൂട്ടില്‍
കാറ്റിന്റെ തേങ്ങല്‍ ..
നെഞ്ചിടിപ്പില്‍ പതറുന്നു ഇളം പാദങ്ങള്‍ .
122 നിദ്രയകന്നപ്പോഴേക്കും
മിഴികള്‍ ക്കിണയായിരുന്ന സ്വപ്നം വെറും പാഴ്ക്കിനാവായ്
123 സന്ധ്യാപ്രാര്‍ത്ഥനയുടെ അലയൊലി
താഴികക്കുടങ്ങളെ വലം വെച്ച് വെള്ളരിപ്രാവുകള്‍ ...
124 കാറ്റിന്റെ കയ്യിലെ കൂത്തു പാവകള്‍
ചാഞ്ഞും ചെരിഞ്ഞും പെയ്യുന്ന മഴനൂലുകള്‍ ....
125 നഷ്ടപ്രണയത്തിന്‍
വിരഹത്തീയില്‍ എരിഞ്ഞമര്‍ന്ന പകല്‍ .
126
സാന്ത്വനിപ്പിക്കാനാരുമില്ലാതെ
അലയുന്ന പിന്‍ നിലാവ്...
127
പകലിന്‍ ചിത എരിഞ്ഞൊടുങ്ങുന്നു
കാറ്റിലാടുന്ന മരച്ചില്ലകള്‍
ചാരമാകാത്ത അസ്ഥികള്‍ .
കാറ്റിലാടുന്ന മരച്ചില്ലകള്‍
ചാരമാകാത്ത അസ്ഥികള്‍ .
128 അഗ്നിയെ തിന്ന തിരികള്‍
ആത്മത്യാഗത്തിന്റെ
തിരുശേഷിപ്പുകള്‍
ആത്മത്യാഗത്തിന്റെ
തിരുശേഷിപ്പുകള്‍
129
വേഴാമ്പലിന്‍ വിലാപം
കാറ്റിന്റെ അപശ്രുതിയില്‍
പാടാന്‍ മടിച്ച് മഴരാഗങ്ങള്‍ .
കാറ്റിന്റെ അപശ്രുതിയില്‍
പാടാന്‍ മടിച്ച് മഴരാഗങ്ങള്‍ .
130 പകലിനു തിരശ്ശീല വീണു
കഥയവസാനിച്ചതറിയാതെ
സന്ധ്യ മയങ്ങുന്നു..
കഥയവസാനിച്ചതറിയാതെ
സന്ധ്യ മയങ്ങുന്നു..
131
കറുത്ത വാവിനെ ഭയന്ന
നക്ഷത്രക്കുഞ്ഞുങ്ങള്‍
മേഘക്കരിമ്പടത്തിലൊളിക്കുന്നു..
നക്ഷത്രക്കുഞ്ഞുങ്ങള്‍
മേഘക്കരിമ്പടത്തിലൊളിക്കുന്നു..
132
കറുകമോതിരവിരല്‍
ഒരുരുള ചോറും എള്ളും നാക്കിലയില്‍
പരഗതി നേടിയ പിതൃക്കള്‍ക്ക് തര്‍പ്പണം
ഒരുരുള ചോറും എള്ളും നാക്കിലയില്‍
പരഗതി നേടിയ പിതൃക്കള്‍ക്ക് തര്‍പ്പണം
133 ധ്യാനനിമഗ്നനായ
ആറ്റിന്‍ കരയിലെ കൊറ്റിക്ക്
പ്രണാമമര്‍പ്പിക്കുന്നു പരലുകള്‍ ...
ആറ്റിന്‍ കരയിലെ കൊറ്റിക്ക്
പ്രണാമമര്‍പ്പിക്കുന്നു പരലുകള്‍ ...
134
ആകാശത്തിനും ആഴിക്കുമിടയില്‍
നിബന്ധനകളില്ലാതെ
പ്രണയനീലിമ....
കരയെ പുണരുന്നു തിരമാലകള്‍ ..
നിബന്ധനകളില്ലാതെ
പ്രണയനീലിമ....
135 കടലെഴുതുന്ന
പ്രണയക്കുറിപ്പുകള്‍ കരയെ പുണരുന്നു തിരമാലകള്‍ ..
136 പ്രവാസത്തിന്‍ കനവുകള്‍ക്ക്
ചിന്തേരിടുന്നുഉഷ്ണം രാകിയ ചിന്തകള്‍ ...
137 ഗ്രീഷ്മവിങ്ങലില്‍
തളിര്‍ക്കുന്ന മഴമുല്ലകള്‍ ഞാന്‍ കണ്ട വേനല്‍ കനവുകള്‍
138 വെയില്‍ തിന്ന മേഘങ്ങളലയുന്നു
മഴവെള്ളത്തിനായ്കുംഭങ്ങളേന്തിയ മലകളോട് കിന്നരിക്കുന്നു കാറ്റ്
139 അഗ്നിയിലൊടുങ്ങിയ നിശാശലഭം
അരികിലൊരു മെഴുക് ഹൃദയം ഉരുകുന്നു പശ്ചാത്താപത്തോടെ......
140 കാറ്റിലലയുന്ന അപ്പൂപ്പന്‍ താടികള്‍
തിരയുന്നു സ്വപ്നത്തില്‍ ശിഷ്ടം വന്ന സൌഭാഗ്യങ്ങളെ..
141 കാലത്തിന്റെ ഇടനാഴിയില്‍
ഏറ്റുമുട്ടുന്ന സ്മൃതിയും വിസ്മൃതിയും ബാല്യകൌമാര സ്മരണകളുമായ് മറവിരോഗം
142 അകലങ്ങള്‍ തേടുന്ന മേഘങ്ങള്‍
ഒന്നോടൊന്നായലിയുന്നുലക്ഷ്യമണയും മുന്‍പേ...ക്ഷണികജന്മങ്ങള്‍ ........
143 ശാന്തമായ് കിടക്കും ആഴിതന്‍
നടുവിലെ നീര്‍ച്ചുഴി പോലെന്‍ പാരതന്ത്ര്യം ....
144 എരിഞ്ഞണഞ്ഞ ചുടലയായ് രാവ്
ഉദിക്കാന്‍ മറന്ന നിലാവ്താരകങ്ങള് മറഞ്ഞിരിക്കുന്നു കാര്‍മേഘങ്ങളില്‍
145 ഇടനാഴിയിലെ കട്ടളകള്‍
സഞ്ചാരിയുടെയാത്രക്കിടയിലെ നാഴികക്കല്ലുകള്‍
146 വിരഹിണി മൂവന്തി
നെറ്റിയില്‍ പടര്‍ന്ന സിന്ദൂരം പടിയിറങ്ങുന്നു സൂര്യന്‍ ....
147 ഉമ്മറക്കോലായിലേക്കിറ്റ്
വീണൊരു നിലാത്തുണ്ട്
തരു ശാഖകളില്‍ നിന്നടര്‍ന്നു..
വീണൊരു നിലാത്തുണ്ട്
തരു ശാഖകളില്‍ നിന്നടര്‍ന്നു..
148 മഴയെ പേടിച്ച്
മേഘത്തുണ്ടിലൊളിക്കുന്നു
വെയില്‍
148 തരുശാഖയില്‍
ദീപം കൊളുത്തുന്നു
ശരത്ക്കാല പൂര്‍ണ്ണേന്ദു
149 സങ്കോചവികാസത്തിന്‍
വിടവില്‍ മയങ്ങുന്നു
മരണം
150 മുളനാമ്പുകള്‍ക്കിടയില്‍
നിന്നൊളിഞ്ഞ് നോക്കുന്നു
ഒരു തുണ്ടാകാശം
151 വെയില്‍ തിന്ന മണ്ണിനു
കുടിക്കാന്‍ മഴ തേടുന്നുതെക്കന് കാറ്റ്..
152 ചില്ലുജാലകത്തിലൂടരിച്ചെത്തി
എന്നെ ചുംബിച്ചുണര്ത്തിഗ്രീഷ്മത്തിന് വെണ്ണിലാവ്.....
153 വേലിപ്പടര്‍പ്പിലിരുന്നു
ഈറന്‍ മാറുന്നുനീലശംഖ് പുഷ്പങ്ങള്‍ .
156 ആകാശമെഴുതുന്നു
മേഘപാളിയില്‍ മഴയക്ഷരങ്ങളാല്‍
മേഘപാളിയില്‍ മഴയക്ഷരങ്ങളാല്‍
ഭൂമിക്കൊരു പ്രണയലേഖനം ..
157 പൊയ്കയില്‍ നീരാടാനെത്തുന്നു
മുലക്കച്ചയണിഞ്ഞ് പിന്നിലാവ്ഉന്മത്തനായ് രാവ്...
158 രാവുമായി രമിക്കാന്‍
പാതിമറച്ച മുഖവുമായ്
പതുങ്ങിയെത്തുന്നു പിന്‍നിലാവ് .......
159 പാതിമറച്ച ഉദരവുമായ്
വിളറിയ പിന്‍നിലാവ്
ഗര്‍ഭാലസ്യം
160 .പുഴയാഴങ്ങളിന്‍
നിഗൂഢതയുമായ്
നിവരുന്നു നീര്‍പോളകള്‍
161 തിരിച്ചറിവുകള്‍ക്കിടയില്‍
വിധികല്പിച്ച് മറഞ്ഞിരിക്കുന്നു
ഒരു ശൂന്യബിന്ദു
162 ഇലചാര്‍ത്തില്‍ മയങ്ങുന്നൊരു
നീര്മണിരാത്രിമഴയുപേക്ഷിച്ച കൈക്കുഞ്ഞ്...
163 നീലാകാശത്തെ നെഞ്ചിലേറ്റി
ചേമ്പിലയില്‍ ഉറങ്ങുന്നുമഴത്തുള്ളി.
164 പിഞ്ഞിയ താളിലെ
മങ്ങിയ അക്ഷരങ്ങള്‍
ഗതകാലത്തിന്‍ ഓര്‍മ്മചിന്തുകള്‍
165
ശലഭസ്പര്‍ശത്തില്‍
കൂമ്പിയ തനുവോടെ
വേലിപ്പടര്‍പ്പിലെ കന്യക ....തൊട്ടാവാടി..
കൂമ്പിയ തനുവോടെ
വേലിപ്പടര്‍പ്പിലെ കന്യക ....തൊട്ടാവാടി..
167 രാത്രി
ഇരുളിന്റെ ഞൊറികളിലേക്ക്
പതിയെ തളര്‍ന്നു വീഴുന്നു ലോകം
168 മലനിരകള്‍ക്ക് മേലെ
മഴമേഘങ്ങള്‍ കൂട് കൂട്ടുന്നു
ചേക്കേറാനൊരിടം തേടിയലയുന്നു കാറ്റ്...
ഇരുളിന്റെ ഞൊറികളിലേക്ക്
പതിയെ തളര്‍ന്നു വീഴുന്നു ലോകം
168 മലനിരകള്‍ക്ക് മേലെ
മഴമേഘങ്ങള്‍ കൂട് കൂട്ടുന്നു
ചേക്കേറാനൊരിടം തേടിയലയുന്നു കാറ്റ്...
169 മണല്‍ത്തരികളെ ഇക്കിളിയിട്ട്
പനയോലനിഴലുകള്‍ മരുക്കാറ്റിന്‍ കുസൃതിക്കരങ്ങള്‍
170 പനയോലത്തണല്‍
വിരിച്ച തഴപ്പായില്‍
വിരുന്നെത്തി പോക്കുവെയില്‍
വിരിച്ച തഴപ്പായില്‍
വിരുന്നെത്തി പോക്കുവെയില്‍
171 മധ്യാഹ്ന സൂര്യന്‍
സ്വന്തമാക്കിയ നിഴലുകള്‍ ദിശയറിയാതുഴലുന്നു.....
172 ഉച്ചയുറക്കത്തിന്‍ ആലസ്യവുമായ്
മൂവാണ്ടന്‍ കൊമ്പിലെത്തിയൊരു തെക്കന്‍ കാറ്റ്....
173 എരിഞ്ഞടങ്ങിയ പകലിനെ
രാവിന്‍ മടിയിലുപേക്ഷിച്ച്
സൂര്യന്‍ പടിയിറങ്ങുന്നു
174 കിഴക്കിന്‍ കുന്നിറങ്ങി
ഓട്ടുരുളിയുമായ്
വരുന്നുണ്ട് പകലോന്‍ ..
175 പകലിനെ ഉറക്കാന്‍
ഇരുളിന്‍ പുതപ്പുമായെത്തെന്നുരാത്രി.
176 പടികടന്നെത്തും രാവിനെ കാത്തു
തുളസിത്തറയില്‍ കത്തുന്നു
വിഹ്വലയായൊരു തിരിനാളം
177 മറയുന്ന പകലിന്‍
മടിയിലിടറി വീഴുന്നു മൂവന്തിനിശ്ചലം ശരന്മേഘം .
178 എരിഞ്ഞണയുന്ന പകല്‍
മൂവന്തിക്കാറ്റിന്‍
മൂവന്തിക്കാറ്റിന്‍
തിടമ്പിലേറിയെത്തുന്നു രാവ് ..
179 പോക്കു വെയിലിനോട്
ഇണചേര്‍ന്ന നിഴലുകള്‍
വിപ്രലംഭരായ് മായുന്നു .
180 എണ്ണവറ്റിയെരിയുന്ന
മൂവന്തി..
181
എരിഞ്ഞമര്‍ന്ന പകലിന്‍
ചാരത്തൂളുകളലയുന്നു
മേഘത്തുണ്ടുകളായ്..
182 ഇരുളിനെ പ്രണയിച്ച്
വിടരാന്‍ വെമ്പുന്നു
ഇലകള്‍ക്കിടയിലൊരു നിശാഗന്ധി..
ചാരത്തൂളുകളലയുന്നു
മേഘത്തുണ്ടുകളായ്..
182 ഇരുളിനെ പ്രണയിച്ച്
വിടരാന്‍ വെമ്പുന്നു
ഇലകള്‍ക്കിടയിലൊരു നിശാഗന്ധി..
183
വിടപറയാനാവാതെ
ഇലത്തലപ്പില്‍ മയങ്ങുന്നു
ഇലത്തലപ്പില്‍ മയങ്ങുന്നു
ഗ്രീഷ്മത്തിന്‍ പോക്കുവെയില്‍ .
183 വെയില്‍ മരങ്ങള്‍ക്കിടയില്‍
തളര്‍ന്നു വീഴുന്നു നിഴലുകള്‍
ശരത്ക്കാല സായന്തനം
183 വെയില്‍ മരങ്ങള്‍ക്കിടയില്‍
തളര്‍ന്നു വീഴുന്നു നിഴലുകള്‍
ശരത്ക്കാല സായന്തനം
184
ഇലത്തുമ്പിലെ
വര്‍ണ്ണത്തുള്ളി
മഴയുടെ സൂര്യപ്രണയം
വര്‍ണ്ണത്തുള്ളി
മഴയുടെ സൂര്യപ്രണയം
185
ആത്മലയത്തിനു നിര്‍വൃതിയില്‍
കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍
ശരത്ക്കാല മൂവന്തി
കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍
ശരത്ക്കാല മൂവന്തി
186 അന്തിമാനത്തിനതിരില്‍
ഓട്ടുരുളിയില്‍ വേവുന്നു
രാവിനത്താഴം
ഓട്ടുരുളിയില്‍ വേവുന്നു
രാവിനത്താഴം
187 തിങ്കള്‍ തിടമ്പേറിയണയും
രാവിന് പിച്ചകമാല
കോര്‍ക്കുന്നു ശ്യാമാംബരം
188 മൂവന്തി ചേക്കേറിയ
നക്ഷത്രമേട്ടില്‍
ഇരുള്‍ പക്ഷി പറന്നിറങ്ങുന്നു..
രാവിന് പിച്ചകമാല
കോര്‍ക്കുന്നു ശ്യാമാംബരം
188 മൂവന്തി ചേക്കേറിയ
നക്ഷത്രമേട്ടില്‍
ഇരുള്‍ പക്ഷി പറന്നിറങ്ങുന്നു..
189 മുകിലിന്‍ മുറ്റത്ത് മൂവന്തി മെതിച്ച
ചെങ്കതിര്‍ കറ്റയുമേന്തി
പകലോന്‍ മടങ്ങുന്നു.
190 ആലിലകള്‍ നാമം ജപിക്കുന്നു
നക്ഷത്രചിരാതുകളുമായെത്തുന്നു
രാവ്..
നക്ഷത്രചിരാതുകളുമായെത്തുന്നു
രാവ്..
191 അറ്റം തേടി
കടലാഴങ്ങളിലേക്കിറങ്ങുന്നു
സൂര്യരഥം !!ഗ്രീഷ്മദിനാന്ത്യം ..
ശരത്ക്കാല സായന്തനം .
കടലാഴങ്ങളിലേക്കിറങ്ങുന്നു
സൂര്യരഥം !!ഗ്രീഷ്മദിനാന്ത്യം ..
192 വെയില്‍ മരങ്ങള്‍ക്കിടയില്‍
തളര്‍ന്നു വീഴുന്നു നിഴലുകള്‍ ശരത്ക്കാല സായന്തനം .
193 ഇലത്തുമ്പിലെ
വര്‍ണ്ണത്തുള്ളി
മഴയുടെ സൂര്യപ്രണയം
വര്‍ണ്ണത്തുള്ളി
മഴയുടെ സൂര്യപ്രണയം
194 ആത്മലയത്തിനു നിര്‍വൃതിയില്‍
കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍
ശരത്ക്കാല മൂവന്തി
കടലാഴത്തിലേക്ക് മറയുന്ന സൂര്യന്‍
ശരത്ക്കാല മൂവന്തി
195
196 രാവിന്‍ വറുതിച്ചട്ടിയില്‍
തട്ടിമറിഞ്ഞൊരു പാല്‍ക്കിണ്ണം
ശരത്ക്കാലചന്ദ്രന്‍ .
തട്ടിമറിഞ്ഞൊരു പാല്‍ക്കിണ്ണം
ശരത്ക്കാലചന്ദ്രന്‍ .
197 സൂര്യരഥമുരുട്ടുന്ന പകലിന്
സ്വയംവര മാലയുമായ്
കാത്ത് നില്ക്കുന്നു മൂവന്തി
198 എരിഞ്ഞൊടുങ്ങിയ പകലിനു
കടലാഴങ്ങളില്‍ തര്‍പ്പണം
വിരഹചൂടില്‍ നീറുന്നു ഗ്രീഷ്മസന്ധ്യ
199 ഇരുളില്‍ മറയാന്‍ മടിച്ച്
പുല്ലാനിക്കതിരില്‍ ഒളിഞ്ഞിരിക്കുന്നു
പോക്കുവെയില്‍
സ്വയംവര മാലയുമായ്
കാത്ത് നില്ക്കുന്നു മൂവന്തി
198 എരിഞ്ഞൊടുങ്ങിയ പകലിനു
കടലാഴങ്ങളില്‍ തര്‍പ്പണം
വിരഹചൂടില്‍ നീറുന്നു ഗ്രീഷ്മസന്ധ്യ
199 ഇരുളില്‍ മറയാന്‍ മടിച്ച്
പുല്ലാനിക്കതിരില്‍ ഒളിഞ്ഞിരിക്കുന്നു
പോക്കുവെയില്‍
200 കുന്നിന്‍ ചെരുവില്‍
തട്ടി മറിഞ്ഞൊരു പാല്‍ക്കുടം
ശിശിരപൌര്‍ണ്ണമി...
തട്ടി മറിഞ്ഞൊരു പാല്‍ക്കുടം
ശിശിരപൌര്‍ണ്ണമി...
201 കാറ്റിന്‍ കൈകളില്‍ പിടയുന്നു
രാവിന്‍ മൌനമുടച്ചെത്തുന്ന
ഇലമര്‍മ്മരങ്ങള്‍ ..
രാവിന് മൌനമുടച്ചെത്തുന്ന
ഇലമര്‍മ്മരങ്ങള്‍ ..
202 മലമടക്കിലേക്ക് മറയുന്നു
വേനലില്‍ എരിഞ്ഞൊടുങ്ങിയ
പകല്‍ കിനാക്കള്‍ ..
വേനലില്‍ എരിഞ്ഞൊടുങ്ങിയ
പകല്‍ കിനാക്കള്‍ ..
203 മഞ്ഞു തിരശ്ശീലക്കപ്പുറം
പകച്ച് നില്ക്കുന്ന പകലോന്‍ ഋതുഭേദവുമായ് ഹേമന്തപുലരി.
204 ഇരുളിന്‍ പക്ഷിക്ക് ചേക്കേറാന്‍
ഇലത്തലപ്പുകളിലൂടിറ്റ് വീഴുന്നുപകല്‍ .
205 സ്വപ്നനൂലില്‍ ചിറക് തുന്നി
നിലാവുമായ് പറന്നിറങ്ങുന്നു
മഞ്ഞുരുട്ടിക്കിളി..ശാരദേന്ദു..
206 ഇടവഴിയില്‍ ഇടറി വീഴുന്നു
പകല്‍ നോവുകള്‍
കനലായെരിയുന്നു ഗ്രീഷ്മം
207 പോക്കുവെയില്‍ തളര്‍ന്നുറങ്ങിയ
ഇടവഴിയിലേക്ക്
പിച്ച വെച്ചെത്തുന്നു രാവ്..
208 പകല്‍ കിനാവുകള്‍
നിഴലായലിയുന്നിടത്ത്
ചേക്കേറാനെത്തുന്നു മൂവന്തി.
206 ഇടവഴിയില്‍ ഇടറി വീഴുന്നു
പകല്‍ നോവുകള്‍
കനലായെരിയുന്നു ഗ്രീഷ്മം
207 പോക്കുവെയില്‍ തളര്‍ന്നുറങ്ങിയ
ഇടവഴിയിലേക്ക്
പിച്ച വെച്ചെത്തുന്നു രാവ്..
208 പകല്‍ കിനാവുകള്‍
നിഴലായലിയുന്നിടത്ത്
ചേക്കേറാനെത്തുന്നു മൂവന്തി.
209 വേനലില്‍ കരിഞ്ഞ
മഴക്കിനാക്കളില്‍ മഞ്ഞ് പൊഴിച്ചെത്തുന്നു ശിശിരം ..
210. നക്ഷത്രചിരാതുകളുമായ്
വന്നണയുന്നു തൃക്കാര്ത്തികശരത്ക്കാല പൌര്‍ണ്ണമി.
211 കരയിലേക്ക്
ഒരു മൂവന്തി ദൂരത്തില്‍ കടലിനപ്പുറമെത്തിയ രാവ്...
212 അസ്തമിക്കാന്‍ ആഴക്കടല്‍
തേടുന്ന സൂര്യനെ മാറാപ്പിലാക്കുന്നു കാര്‍മേഘം
213 മാഘ പൌര്‍ണ്ണമി
നെല്ലോലയിലൂടിടറി വീഴുന്നു നിലാത്തൂവല്‍
214 ഇഹജന്മത്തിന്‍ വിഹ്വലതയകറ്റാന്‍
തേടിയൊരു മറുജന്മം .
215 മങ്ങിയ താളിലിന്നും
മോഹങ്ങളെ വിരിയിക്കുന്നുണ്ടൊരു മയില്‍പീലിത്തുണ്ട്
216 രാവിന്‍ കൊമ്പത്തെ
പഴുത്തൊരു മാണിക്യചെമ്പഴുക്ക
217 ശ്യാമാംബരത്തിന്‍
നെറുകയില്‍ കുങ്കുമം കുടയുന്നു സന്ധ്യാഭ്രം !
218 വേര്‍പാടിന്‍ കനലില്‍
കത്തിയമര്‍ന്ന ഓര്‍മച്ചിന്തുകള്‍ ആത്മവിസ്മൃതിയിലലിയുന്നു..
219 ഓര്‍മ്മയിലൊരു കൈതപ്പൂമണം
മുത്തശ്ശിപ്പുടവമടക്കിലെവാല്സല്യം
220 നന്തുണി മീട്ടുന്നു കരിമുകില്‍
ശ്രുതി ചേരാതെയെവിടേയോ മുറുകുന്നു മഴത്താളം .
221 രാമഴയില്‍ കുതിര്‍ന്ന ഇലച്ചാര്‍ത്തിനു
വെള്ളി പുടവയുമായെത്തുന്നു
ഈറന്‍ നിലാവ്..!
വെള്ളി പുടവയുമായെത്തുന്നു
ഈറന്‍ നിലാവ്..!
222 പകല്‍ പക്ഷി ചേക്കേറിയ
മലമടക്കില്‍ നിലാത്തൂവല്‍ പൊഴിച്ചെത്തുന്നു രാവ്.!
223 താഴ്വാരത്തേക്കൂര്‍ന്നു വീണ
നിലാത്തൂളൂകളെയാശ്ലേഷിക്കുന്നുരാവിന് ചില്ലയില്‍ പൂത്ത മേഘശകലങ്ങള്‍
224 പോക്കുവെയില്‍ മറഞ്ഞ
ഹേമന്തവീഥിയില്‍ പതിയെ
പറന്നിറങ്ങുന്നു മഞ്ഞുപക്ഷി
225 വെയില്‍ തിന്ന ഓക്ക് മരങ്ങളില്‍
മഞ്ഞു ശില്പങ്ങള്‍ മെനയുന്നുഹേമന്തം
226 നെല്ലോലയിലള്ളിയ
ഹിമകണങ്ങളില്‍ നിലാവ് കുടയുന്നു ഹേമന്തരാവ്
227 പോക്കുവെയില്‍ ഉരുക്കിയ
പൊന്‍ നാളങ്ങളില്‍ തക്ലി നൂല്ക്കുന്നു ഹേമന്തരാവ് ..
228 പഥികരേതുമില്ലാത്ത
ശിശിരം പൊഴിച്ച ഇലകള്‍ .. (basho)
229 രാവിന്‍ ചില്ലയില്‍ വിരുന്നെത്തിയ
മഞ്ഞിനു പാല്‍ക്കഞ്ഞി വിളമ്പുന്നു ഹേമന്തചന്ദ്രന്‍ ..
230 പാത മറന്ന സഞ്ചാരി
പാദമുദ്രകളെ തിരയുന്നു
പ്രയാണമവസാനിച്ചെന്നറിയാതെ
232 നെല്ലോലയില്‍ ഞൊറിയിട്ട്
ആയം പാടി വരുന്നുണ്ട് ഒരേഷണിക്കാറ്റ്
233 രാമഴയില്‍ കുതിര്‍ന്ന
പിച്ചിപ്പൂവിന്‍ നെറുകില്‍
പ്രണയമുദ്രയര്‍പ്പിക്കുന്നീറന്‍ നിലാവ്
പാതയോരത്തിരിക്കുന്നു മൂവന്തി..
പിച്ചിപ്പൂവിന്‍ നെറുകില്‍
പ്രണയമുദ്രയര്‍പ്പിക്കുന്നീറന്‍
234 തളര്‍ന്ന പകലിന് പടിയിറക്കം
കാത്തിരിപ്പിന്‍ വിഹ്വലതയില്‍ പാതയോരത്തിരിക്കുന്നു മൂവന്തി..
235 വേര്‍പാടിന്‍ വഴിയോരത്ത്
പിടയുന്ന മൂവന്തി മടിയില്‍
തളര്‍ന്നുറങ്ങുന്നു പകല്‍
236 കടല്‍ മായ്ച്ച പ്രണയം
കാറ്റിലലയുന്നു
പുതിയൊരു തീരം തേടി.
236 കടല്‍ മായ്ച്ച പ്രണയം
കാറ്റിലലയുന്നു
പുതിയൊരു തീരം തേടി.
237 മൂവന്തിയൊരുക്കിയ
മൂശയിലേക്ക് പകലുരുകി വീഴുന്നു
238 വേനല്‍ ചിതയില്‍ എരിയുന്നു
ഓളം നിലച്ച പുഴയുടെ
സ്വപ്നങ്ങള്‍
ഓളം നിലച്ച പുഴയുടെ
സ്വപ്നങ്ങള്‍
239 പകല്‍ മറഞ്ഞ മൂവന്തിക്കടവില്‍
രാവിനീറന്‍ മാറാന്‍ വെള്ളിപ്പുടവയുമായെത്തുന്നു ശാരദേന്ദു
240 വഴിതെറ്റിയലയുന്ന കരിമുകില്‍
ദിശയറിയാതെ കണ്ണുനീര്‍ വാര്ക്കുന്നുമീനത്തിലെ വേനല്‍ മഴയത്രെയത്
241 മൂവന്തിയുടെ ഓരം ചേര്‍ന്നു
രാവിനു വഴിമാറുന്നുഎരിഞ്ഞടങ്ങിയ പകല്‍
242 ഈണങ്ങള്‍ മയങ്ങും മുളം തണ്ട്
കാത്തിരിക്കുന്നുരാഗാര്ദ്രമാമൊരിളം ചുണ്ടിനെ
243 ഈന്തപ്പനയോലയിലൂടിറ്റ്
വീഴുന്ന നിലാവ്
മണലിനു മഴയുടെ ഗന്ധം
വീഴുന്ന നിലാവ്
മണലിനു മഴയുടെ ഗന്ധം
244 കാറ്റിന്‍ വിരല്‍ത്തുമ്പില്‍
നിന്നടര്‍ന്നൊരു മഴത്തുള്ളി
ധ്യാനം വെടിഞ്ഞ് യോഗി
നിന്നടര്‍ന്നൊരു മഴത്തുള്ളി
ധ്യാനം വെടിഞ്ഞ് യോഗി
245
എന്റെ പ്രതിച്ഛായ പോൽ തോന്നിച്ചു നീലക്കുറിഞ്ഞിയുടെ വിവരണവും കുറുങ്കവിതകളും.. ഒരുപാട് ഇഷ്ടം
ReplyDelete